മനുഷ്യന്റെ പിറവിയെ കുറിച്ചു
 വാ തോരാതെ പറയുന്ന
 അവന്റെ മുഖത്തേക്കു ഞാന്‍
 പുച്ഛത്തിലൊന്നു നോക്കി
 എന്നിട്ട് മനസ്സില്‍ കട്ടിയിലൊരു
 അടിവര കുത്തിക്കീറിയതിങ്ങനെ
 ഇതിനായിരുന്നോ പടവാളും
 പരിവാരങ്ങളുമൊത്ത് ഏന്തി
 വലിഞ്ഞു പുറപ്പെട്ടത്.
 വാചക കസര്‍ത്തു കഴിഞ്ഞ്
 അവനരുളി ഇനി മുന്നോട്ട്.
 ഉരുണ്ട് വലിഞ്ഞ് ഞാനും കുതിച്ചു
 മുന്നോട്ടെങ്കില്‍ മുന്നോട്ട്.
 പിറവിയുടെ താഴ്വേരു മാന്തി
 പുറത്തേക്കെറിഞ്ഞപ്പോള്‍
 അവ്യക്തമായ മനസ്സു മന്ത്രിച്ചു
 മനുഷ്യാ നീ എത്ര നിസാരന്‍.
 കാലചക്രത്തിന്റെ മായികതയില്‍
 ബീജവും അണ്ഡവും ഒന്നായി
 ചേര്‍ന്നുരുത്തിരിഞ്ഞ രൂപ-
 ഭാവഭേദങ്ങളില്ലാത്ത നിഷ്ക്രിയന്.
 രണ്ടാമന്റെ ഊഴവും കഴിഞ്ഞു
 അപൂര്‍ണ്ണമായ ജീവിതത്തിന്റെ
 ഭ്രാന്തമായ ചിന്തകള്‍ എന്നെ
 വീണ്ടും മുന്നോട്ടു തള്ളി.
 കണ്ണും,ചിവിയും,സുശിരങ്ങള്‍
 വീണ ശ്വാസകോശവുംകലങ്ങി
 വീര്‍ത്ത കരളും കണ്ടപ്പോള്‍
 വാരിയെല്ലുകള്‍ക്കിടയിലൂടെ
 നിസ്വാര്‍ത്ഥതയുടെ തീചൂളയില്‍
 ഉരുകുന്ന നൊമ്പരങ്ങളില്‍
 ഭയപ്പാടിന്റെ ഏകാന്തതകണ്മുന്നില്‍
 തിരശീലയിലെന്നപോലെ തെളിയുന്നു.
 ചതിയും ചതിക്കുഴികളും തീര്‍ത്ത്
 വേടന്റെ ക്രൗര്യമുഖത്തോടെ ഞാന്‍
 കാത്തിരുന്നപ്പോഴൊന്നും ചിന്തിച്ചില്ല
 ഞാന്‍ വാരിക്കുഴികള്‍ തീര്‍ത്തതു
 എനിക്കു അധഃപതികാനാണെന്ന്.
 എന്റെ നിസാരത ദൃശ്യമാധ്യമം പോലെ
 മൂടുപടത്തിനു പുറത്തേക്ക് കുതിച്ചപ്പോല്‍
 അവ്യക്തമായ മനസ്സു മന്ത്രിക്കുന്നു
 മനുഷ്യാ നീ എത്ര നിസാരന്‍.
 അവസാനത്തവന്റെ ഇപ്പുറത്തുള്ളവന്‍
 ശാന്തതയിലും സൗമ്യതയിലും
 അതിലേറെ വിനയംനടിച്ചെന്നോട്
 നിനക്കുള്ള രണ്ടാം ഭവനം അപ്പുറ-
 ത്തിരിപ്പുണ്ടു നിന്നേയും കാത്തിട്ട്
 ഞാനങ്ങോട്ടുരുള്ളാന്‍ മെല്ലേയൊന്നു
 മടിച്ചെങ്കിലും എന്റെ ആത്മാവു
 എന്നെ വിട്ടിറങ്ങി മണ്ണില്‍ കുഴിച്ച
 രണ്ടാം ഭവനത്തിന് വക്കിലിരുന്ന്
 എന്നെ നോക്കി വിലപിക്കുന്നു
 മനുഷ്യാ നീ എത്ര നിസാരന്‍.
 
4 അഭിപ്രായങ്ങള്‍:
എത്ര നിസ്സാരനായ മനുഷ്യന്
മനുഷ്യാ നീ എത്ര നിസ്സാരൻ...!!
കവിത ഇഷ്ടമായി .
കൊള്ളാം.
ചേട്ടാ,എഴുത്ത് നിർത്തിയോ?!!?!
Post a Comment