Ind disable
Powered by Blogger.

Sunday, February 27, 2011

വാര്‍ദ്ധക്യം ഒരു ശാപമാണോ

പ്രിയവായനക്കാരെ!!
                ഇന്നലെ രാവിലെ  എനിക്കുവന്ന ഒരു കോളാണ് ഇങ്ങിനെ ഒരു ബ്ലോഗ് എഴുതാന്‍ കാരണം.രാവിലെ തന്നെ ഒരു സുഹൃത്ത് വിളിച്ചിട്ട് ചോദിക്കുവാ.."നിനക്ക് പരിചയമുള്ള വൃദ്ധ സദനം ഉണ്ടോ എന്റെ അഛ്ച്ചനെ താമസിപ്പിക്കാനാണ്" ഇതു കേട്ട് ഞാന്‍ വല്ലാതെയായിപ്പോയി.ഞാന്‍ പറഞ്ഞു."ഒന്നു ആലോചിക്കട്ടെ"ഞാന്‍ പിന്നെ ചിന്തിച്ചത് വൃദ്ധ സദനത്തെ പറ്റിയല്ല.വലിച്ചെറിയല്‍ സംസ്ക്കാരം സ്വന്തം ജീവിതത്തിലേക്ക് പകര്‍ത്തിയ നമ്മള്‍ ഉപയോഗശൂന്യയവയെ വലിച്ചെറിയാന്‍ പഠിച്ചു.പക്ഷെ ഈ സംസ്ക്കാരം നമ്മുടെ ജീവിതത്തിലെ സ്നേഹ ബന്ധങ്ങളെ അല്ലെങ്കില്‍ രക്തബന്ധങ്ങളെ എത്രമാത്രം കൊട്ടുറപ്പില്ലാതെയാക്കിയിട്ടുണ്ടെന്ന് നാം എപ്പോഴെങ്കിലും ഒന്നു വിശകലനം ചെയ്തിട്ടുണ്ടോ..?
                  ജീവിതത്തിന്റെ നെരിപ്പോടുകളില്‍ ഉമിത്തീയായി എരിഞ്ഞുകൊണ്ട് തനിക്ക് ചൂടും വെളിച്ചവും പകര്‍ന്നു തന്ന അച്ചനെയും അമ്മയെയും അവരുടെ ചോരയും നീരും വറ്റിയ ശരീരം ഇന്നു നമുക്ക് സ്റ്റൈല്‍ പോര,വാര്‍ദ്ധക്യത്തില്‍ ഉണ്ടാകാവുന്ന രോഗങ്ങള്‍ കൂടി വന്നാല്‍ ആ മാതാപിതാക്കളുടെ ഗതി പറയുകയും വേണ്ട.കല്ലിനും മുള്ളിനും കൊടുക്കാതെ താഴെ വെച്ചാല്‍ ഉറുമ്പരിക്കും തലയില്‍ വെച്ചാല്‍ പേനരിക്കും എന്നിങ്ങനെ സദാ സമയവും തന്റെ ഹൃദയത്തില്‍ തീ കോരി നിറച്ച് തന്റെ മക്കളുടെ സുഖത്തിനുവേണ്ടി ആഹോരാത്രം ജീവിച്ചു തീര്‍ത്ത ആ രണ്ട് ജീവികളെ വൃദ്ധസദനങ്ങളിലേക്കും അനാഥാലയങ്ങളിലേക്കും വലിച്ചെറിയാന്‍ വെമ്പല്‍ കൊള്ളുകയാണ് നമ്മള്‍.
                 മക്കള്‍ക്ക് ജീവിക്കാന്‍ തന്റെ ആത്മാവും ശരീരവും മറന്നുകൊണ്ട് പുതിയ മേച്ചില്‍പുറങ്ങള്‍ തീര്‍ത്തു കൊടുക്കുന്ന മാതാപിതാക്കളെ ഇന്നത്തെ യുവത്വങ്ങള്‍ പാടെ വിസ്മരിക്കപ്പെട്ടു പോകുന്നുവോ..?ഇന്ന് വാനോളം ഉയര്‍ന്നുകൊണ്ടിരിക്കുന്ന സുഖസങ്കേതങ്ങളില്‍ സ്വാര്‍ത്ഥതയും താന്‍പോരിമയും സ്നേഹം എന്ന കണ്ണികൊണ്ട് വിളക്കിച്ചേര്‍ക്കാന്‍ സാധിക്കതെ പോകുന്നു.
                 താന്‍ ഉണ്ണാതെ തന്റെ മക്കളെ ഊട്ടിയും ഉറങ്ങാതെ മക്കളെ ഉറക്കിയും വളര്‍ത്തി വലുതാക്കിയ അഛ്ച്ചനും അമ്മക്കും ഇന്ന് മക്കളുടെ പക്കല്‍ ഒരു പാഴ്വസ്തുവിന്റെ സ്ഥാനമാണോ ഉള്ളത്.ഇതിനിടയില്‍ ഞാന്‍ എന്നെ പറ്റിയും ആലോചിച്ചുപോയി.ഊന്നു വടിയുടെ സഹായത്തോടെ നടക്കുന്ന ഒരു അഛ്ച്ചനെയാണ് ഇന്ന് മകന്‍ വലിച്ചെറിയാന്‍ തുനിഞ്ഞിറങ്ങിയതെങ്കില്‍ നാളെ അതിനു പോലും കഴിയാത്ത എന്റെ ഗതിയെന്താകും.ഇങ്ങനെ ചിന്തിച്ചു കാടുകയറിയ എനിക്കു കിട്ടിയ ഉത്തരം ഒരു നെടുവീര്‍പ്പാണ്.മനുഷ്യനായി ജനിച്ചുപോയാല്‍ വാര്‍ദ്ധക്യം ഒരു ശാപമാണോ..?അന്യസദനങ്ങളിലേക്ക് വലിച്ചെറിയുന്നത് നമ്മുടെ സ്നേഹമാണെന്ന ബോധം ഇനിയും നമ്മളില്‍ തിരിച്ചുവരാത്തതെന്താണ്.

Read more...

Friday, February 18, 2011


പേടിക്കേണ്ട ഷറ്റല്‍ കളിക്കുകയല്ല കോഴിക്കോട് മെഡി:കോളേജില്‍ നിന്നും കൊതുകിനെ പിടിക്കുകയാണ്

Read more...

Wednesday, February 16, 2011

സ്നേഹപൂര്‍വ്വം മകള്‍ക്ക്

ഒരു നീണ്ട യാത്രതന്‍

ശേഷമായെത്തിയ

ഇളംതെന്നലിന്‍ കുളിര്‍മ്മയില്‍

കണ്മുന്നില്‍ തെളിഞ്ഞുവോ..

സുഖമുള്ളരോര്‍മ്മയായ്

ജീവിതത്താളുകള്‍.


ഓര്‍മ്മയിലോരോന്നെഴുതിത്തുടങ്ങി ഞാന്‍.

തെളിയുന്ന ദൈന്യത

കുത്തിക്കുറിച്ചു ഞാന്‍.

ഭാഷയ്ക്കു ശുദ്ധി-

ല്ലക്ഷരവടിവില്ല.

കഥയോ?ഇതു കവിതയോ..?

അറിയില്ല,എനിക്കറിയില്ല.


ഞാനൊരക്ഷരജ്ഞാനിയല്ല

കൂട്ടരെ,ഞാനൊരു കവിയല്ല.

ജീവനില്‍ തൊട്ടൊരു വേദനപ്പാടുകല്‍

നിങ്ങളോടോതുകയാണു ഞാന്‍.


എന്റെ ഒരേയൊരു മകള്‍

സ്നേഹാര്‍ദ്രയായ മകള്‍

സൂര്യോദയത്തിന്റെ കാന്തിയും

ചെമ്പനീര്‍ പുഷ്പത്തിന്റെ ശോഭയും

ഒരുമിച്ചു കിട്ടിയ മകള്‍

നിഷ്ക്കളങ്കതയുടെ നിറകുടമായവള്‍.


എന്റെ ഹൃദയത്തിന്‍ തിരുമുറ്റത്തു

സ്നേഹോല്‍സവം തീര്‍ത്തവള്‍

കുഞ്ഞുകരംകൊണ്ടെന്‍

വിരല്‍തുമ്പു പിടിച്ചു

പിച്ചവെച്ചൊരോമനാള്‍ കുഞ്ഞു മകള്‍.


കുഞ്ഞരിപ്പല്ലുകള്‍ കാട്ടിയുള്ള പുഞ്ചിരിയും

നെഞ്ചിലെ ചൂടുപറ്റി നിദ്രയില്‍ പൂണ്ടതും

താമരപൂവിതള്‍ പോലുള്ളധരങ്ങളാല്‍

ചുംബനം തന്നതും ചെറുതേന്‍ പുരട്ടിയതും

ഇന്നുമെന്റെ ഓര്‍മ്മയില്‍ തെളിയുന്നു.


ഓരോ ദിവസവും ഞാനറിയാതെന്റെ

ആത്മാവ് നിന്നെ തേടിയെത്തുന്നു

നീ കിടക്കും ശ്മശാനത്തിലെ മണ്‍കൂനയില്‍

അഛ്ചായെന്ന വിളിയൊന്നുകേള്‍ക്കാന്‍.


സ്നേഹിച്ചു ലാളിച്ചു കൊതി തീരു-

മുമ്പെന്നെ തനിച്ചാക്കി

ഉണരാത്ത നിദ്രയുടെ ആഴങ്ങളില്‍

മുങ്ങിയതെന്തിനു മകളെ.??

Read more...

Friday, February 11, 2011

ദുരന്തം



എത്രയോ ദുരന്തങ്ങള്‍ കണ്ടു ഞാന്‍
മഹാപ്രപഞ്ചത്തില്‍ മരണത്തിന്‍ മണം പേറി
നാലുകാലില്‍ ഇഴയുന്നു
ചിലര്‍ തപ്പിത്തടയുന്നു അന്ധരായ്
ദുരന്തപ്പൊരുള്‍ തേടി
അലയുന്നു ഏകനായി ഞാന്‍.

മര്‍ത്യന്റെ രക്തം കൊണ്ടു
തിളയ്ക്കുന്ന ഭൂമിയെ
പാപക്കറ കഴുകിക്കളയാന്‍
കലിതുള്ളുന്ന കടല്‍ത്തിരകള്‍.

കോടാനുകോടി മുപ്പത്തിമുക്കോടി
ദൈവങ്ങളേകസ്വരത്തിലരുളി
മത ജാതി ഭേതത്തില്‍ കലഹിക്കല്ലേ..

എന്നിട്ടെന്തു ഫലം ഭൂമിയില്‍
നാലുകാലുള്ള മൃഗങ്ങളില്‍ ചിലര്‍                       
രണ്ടുകാലില്‍ നിവര്‍ന്നു നിന്നങ്ങനെ
സംഹാരതാണ്ഡവമാടിത്തുടങ്ങി.
എല്ലാം കണ്ടുഞാന്‍ നഗ്ന നേത്രത്താല്‍.

ദുരന്തപ്പൊരുള്‍ തേടിയ ഞാനോ
ജാതി ഭേദത്തില്‍ കലഹിക്കെല്ലെന്നരുളിയ
ദൈവമോ പടു വിഢ്ഡി...?

Read more...