Ind disable
Powered by Blogger.

Tuesday, May 7, 2013

പിറവി

മനുഷ്യന്റെ പിറവിയെ കുറിച്ചു
വാ തോരാതെ പറയുന്ന
അവന്റെ മുഖത്തേക്കു ഞാന്‍
പുച്ഛത്തിലൊന്നു നോക്കി
എന്നിട്ട് മനസ്സില്‍ കട്ടിയിലൊരു
അടിവര കുത്തിക്കീറിയതിങ്ങനെ
ഇതിനായിരുന്നോ പടവാളും
പരിവാരങ്ങളുമൊത്ത് ഏന്തി
വലിഞ്ഞു പുറപ്പെട്ടത്.
വാചക കസര്‍ത്തു കഴിഞ്ഞ്
അവനരുളി ഇനി മുന്നോട്ട്.
ഉരുണ്ട് വലിഞ്ഞ് ഞാനും കുതിച്ചു
മുന്നോട്ടെങ്കില്‍ മുന്നോട്ട്.
പിറവിയുടെ താഴ്വേരു മാന്തി
പുറത്തേക്കെറിഞ്ഞപ്പോള്‍
അവ്യക്തമായ മനസ്സു മന്ത്രിച്ചു
മനുഷ്യാ നീ എത്ര നിസാരന്‍.
കാലചക്രത്തിന്റെ മായികതയില്‍
ബീജവും അണ്ഡവും ഒന്നായി
ചേര്‍ന്നുരുത്തിരിഞ്ഞ രൂപ-
ഭാവഭേദങ്ങളില്ലാത്ത നിഷ്ക്രിയന്‍.
രണ്ടാമന്റെ ഊഴവും കഴിഞ്ഞു
അപൂര്‍ണ്ണമായ ജീവിതത്തിന്റെ
ഭ്രാന്തമായ ചിന്തകള്‍ എന്നെ
വീണ്ടും മുന്നോട്ടു തള്ളി.
കണ്ണും,ചിവിയും,സുശിരങ്ങള്‍
വീണ ശ്വാസകോശവുംകലങ്ങി
വീര്‍ത്ത കരളും കണ്ടപ്പോള്‍
വാരിയെല്ലുകള്‍ക്കിടയിലൂടെ
നിസ്വാര്‍ത്ഥതയുടെ തീചൂളയില്‍
ഉരുകുന്ന നൊമ്പരങ്ങളില്‍
ഭയപ്പാടിന്റെ ഏകാന്തതകണ്മുന്നില്‍
തിരശീലയിലെന്നപോലെ തെളിയുന്നു.
ചതിയും ചതിക്കുഴികളും തീര്‍ത്ത്
വേടന്റെ ക്രൗര്യമുഖത്തോടെ ഞാന്‍
കാത്തിരുന്നപ്പോഴൊന്നും ചിന്തിച്ചില്ല
ഞാന്‍ വാരിക്കുഴികള്‍ തീര്‍ത്തതു
എനിക്കു അധഃപതികാനാണെന്ന്.
എന്റെ നിസാരത ദൃശ്യമാധ്യമം പോലെ
മൂടുപടത്തിനു പുറത്തേക്ക് കുതിച്ചപ്പോല്‍
അവ്യക്തമായ മനസ്സു മന്ത്രിക്കുന്നു
മനുഷ്യാ നീ എത്ര നിസാരന്‍.
അവസാനത്തവന്റെ ഇപ്പുറത്തുള്ളവന്‍
ശാന്തതയിലും സൗമ്യതയിലും
അതിലേറെ വിനയംനടിച്ചെന്നോട്
നിനക്കുള്ള രണ്ടാം ഭവനം അപ്പുറ-
ത്തിരിപ്പുണ്ടു നിന്നേയും കാത്തിട്ട്
ഞാനങ്ങോട്ടുരുള്ളാന്‍ മെല്ലേയൊന്നു
മടിച്ചെങ്കിലും എന്റെ ആത്മാവു
എന്നെ വിട്ടിറങ്ങി മണ്ണില്‍ കുഴിച്ച
രണ്ടാം ഭവനത്തിന്‍ വക്കിലിരുന്ന്
എന്നെ നോക്കി വിലപിക്കുന്നു
മനുഷ്യാ നീ എത്ര നിസാരന്‍.

Read more...

Saturday, April 27, 2013

വെറുപ്പ്

വെറുപ്പാണ്
പിടയുന്ന ഹൃദയത്തിനോടും
ഉരുകിയൊലിക്കുന്ന
കണ്ണുനീരിനോടും
വെറിപൂണ്ട് നിണം
ഒഴുകും കാമത്തിനോടും.

ശവം തീനികളാണ്
എനിക്കു ചുറ്റിലും
കഴുകക്കണ്ണുകളാണ്
കാലുറക്കാത്ത എന്റെ
തളിര്‍മേനിയിലും.

വെറുപ്പാണു
എന്റെ മാംസം
പച്ചയ്ക്കു തിന്നവരോടും
അഞ്ചോ അറുപതെന്നോ
വിത്യാസമില്ലാത്തവരോടും.

എന്റെ രോദനങ്ങള്‍
അതെന്റേതു മാത്രം
ഞാനെത്രെ കരഞ്ഞാലും
കേള്‍ക്കില്ലതാരും തന്നെ
ദയകാണിക്കില്ലപ്രപഞ്ചം.

വെറുപ്പാണ്
ജീവിതമറിയാത്ത
മുലപ്പാലിന്റെ ഗന്ധം
വിടാത്ത എന്നില്‍
കാമം തീര്‍ത്തവരോട്
സുശിരങ്ങള്‍ വീണൊരു
നിയമ ലിഖിതങ്ങളോട്.....!!!

Read more...

Tuesday, April 23, 2013

മഴ

ആകാശത്തിന്റെ
നീലിമയില്‍
പരന്നൊഴുകുന്ന
മേഘച്ചീളുകള്‍
മൊല്ലെയൊന്നു
ചാറിയിരുന്നെങ്കില്‍.

ചാട്ടുളിവീശി മരങ്ങള്‍
വെട്ടിമാറ്റുമ്പോഴും
ഓര്‍ത്തില്ല നാമിന്ന്
ദാഹമകറ്റാന്‍ ഒരു
തുള്ളി നീരിനലയുമെന്ന്.

മലകള്‍ പിഴിതെടുത്തു
വയലില്‍ കുടിയിരുത്തി
അപ്പോഴുമോര്‍ത്തില്ല
ദാഹമകറ്റാനൊരു
തുള്ളി നീരിനലയുമെന്ന്.

കണ്ടലും അരുവിയും
നൂഞ്ഞലും ചതുപ്പും
ഇനി നമുക്കൊന്തിനു
അവയൊക്കെ മണ്ണിട്ടുമൂടി
കെട്ടിടം പ്രതിഷ്ഠിക്കാം.

കീറത്തുണിയില്‍ ഛായംതേച്ച്
തൊണ്ടപൊട്ടും ഉച്ചത്തിലലറാം
ദാഹമകറ്റാന്‍ വെള്ളമില്ല
കുടിവെള്ളം നല്‍കൂ സര്‍ക്കാരേ!!

Read more...