Ind disable
Powered by Blogger.

Saturday, April 27, 2013

വെറുപ്പ്

വെറുപ്പാണ്
പിടയുന്ന ഹൃദയത്തിനോടും
ഉരുകിയൊലിക്കുന്ന
കണ്ണുനീരിനോടും
വെറിപൂണ്ട് നിണം
ഒഴുകും കാമത്തിനോടും.

ശവം തീനികളാണ്
എനിക്കു ചുറ്റിലും
കഴുകക്കണ്ണുകളാണ്
കാലുറക്കാത്ത എന്റെ
തളിര്‍മേനിയിലും.

വെറുപ്പാണു
എന്റെ മാംസം
പച്ചയ്ക്കു തിന്നവരോടും
അഞ്ചോ അറുപതെന്നോ
വിത്യാസമില്ലാത്തവരോടും.

എന്റെ രോദനങ്ങള്‍
അതെന്റേതു മാത്രം
ഞാനെത്രെ കരഞ്ഞാലും
കേള്‍ക്കില്ലതാരും തന്നെ
ദയകാണിക്കില്ലപ്രപഞ്ചം.

വെറുപ്പാണ്
ജീവിതമറിയാത്ത
മുലപ്പാലിന്റെ ഗന്ധം
വിടാത്ത എന്നില്‍
കാമം തീര്‍ത്തവരോട്
സുശിരങ്ങള്‍ വീണൊരു
നിയമ ലിഖിതങ്ങളോട്.....!!!

Tuesday, April 23, 2013

മഴ

ആകാശത്തിന്റെ
നീലിമയില്‍
പരന്നൊഴുകുന്ന
മേഘച്ചീളുകള്‍
മൊല്ലെയൊന്നു
ചാറിയിരുന്നെങ്കില്‍.

ചാട്ടുളിവീശി മരങ്ങള്‍
വെട്ടിമാറ്റുമ്പോഴും
ഓര്‍ത്തില്ല നാമിന്ന്
ദാഹമകറ്റാന്‍ ഒരു
തുള്ളി നീരിനലയുമെന്ന്.

മലകള്‍ പിഴിതെടുത്തു
വയലില്‍ കുടിയിരുത്തി
അപ്പോഴുമോര്‍ത്തില്ല
ദാഹമകറ്റാനൊരു
തുള്ളി നീരിനലയുമെന്ന്.

കണ്ടലും അരുവിയും
നൂഞ്ഞലും ചതുപ്പും
ഇനി നമുക്കൊന്തിനു
അവയൊക്കെ മണ്ണിട്ടുമൂടി
കെട്ടിടം പ്രതിഷ്ഠിക്കാം.

കീറത്തുണിയില്‍ ഛായംതേച്ച്
തൊണ്ടപൊട്ടും ഉച്ചത്തിലലറാം
ദാഹമകറ്റാന്‍ വെള്ളമില്ല
കുടിവെള്ളം നല്‍കൂ സര്‍ക്കാരേ!!

മാതൃത്വം

നിന്റെ ഓരോ കുതിപ്പും
എന്നിലേക്കുള്ള ദൂരത്തിന്‍
ആക്കം കൂടികൊണ്ടിരു-
ന്നപ്പോഴും ഞാന്‍
നിന്നോടടുത്തു.
ബന്ധം മറന്ന് സ്നേഹം
വറ്റിത്തുടങ്ങിയപ്പോള്‍
നിനക്കു ജന്മം നല്‍കിയ
മാതൃത്വത്തെ നീ മറന്നു.
എന്നിട്ടും ഞാന്‍ നിനക്ക്
മുള്ളിലും കല്ലിലും,
ചൂടിലും തണുപ്പിലും
കാവലിരുന്നു.
നിന്നിലേക്കെയ്യുന്ന
ശരങ്ങളെല്ലാം എന്റെ
മാറില്‍ ഏറ്റുവാങ്ങി.
അപ്പോഴും
കാമിനിതന്‍ വാക്കിനാല്‍
എന്റെ ഹൃദയത്തിനായ്-
നീ കേണു.
മടിയൊന്നുമില്ലാതെ
കരള്‍ പറിച്ചു കയ്യില്‍ തന്നു.
കാലൊന്നിടറി നീ വീണപ്പോള്‍
പിടിവിട്ടു പോയ എന്റെ
ഹൃദയമപ്പോഴും നീന്നോട്
ചോദിച്ചു മകനെ
നിനക്കു വല്ലതും പറ്റിയോ??

Sunday, April 21, 2013

യാത്രാമൊഴി.

രാത്രി കൂടെ കിടന്നവളെ നിദ്രയുടെ
കയത്തിലേക്കൊന്നു ആഞ്ഞു തള്ളി.
വീഴ്ചയുടെ ആഴം ഞരക്കവും മൂളലുമായി
കര്‍ണ്ണത്തില്‍ പതിക്കും വരെ കാത്തിരുന്നു.

ഹൃദയമിടിപ്പും ശ്വാസവും കയ്യില്‍ മുറുകെപ്പിടിച്ചു
പാത്തുംപതുങ്ങിയും പാദങ്ങള്‍ ചലിച്ചു
ഇരുളിന്റെ വാതില്‍പ്പാളി മെല്ലെ തുറന്നു
നെഞ്ചിലെ നെരിപ്പോടൊന്നു ഊതി ജ്വലിപ്പിച്ചു
കണ്ണിന്റെ കാഴ്ചകള്‍ക്ക് വഴികാട്ടിയായി.

ഹൃദയത്തില്‍ ഇടിയുംമിന്നലും പെരുമ്പറ കൊട്ടി
താളം തെറ്റിയ പേമാരിയുടെ വരവറിയിച്ചു
എങ്കിലും പകച്ചില്ല മുന്‍പോട്ടാഞ്ഞ പാദം
ഇന്നലെയുടെ ഓര്‍മ്മകള്‍ കഴുകിമിനുക്കി
കാലം അറുത്തെടുത്ത സ്വപ്നച്ചിറകു തേടി
ഈ നിമിഷംവരെ കുടിയിരുന്ന സ്വതം മറന്നു
പടിയിറങ്ങി യാത്രാമൊഴികളില്ലാതെ!!!!!!!!!!.





Saturday, April 20, 2013

പിന്നിട്ട വഴികള്‍

പിന്നിട്ട വഴികള്‍

പിന്നിട്ട വഴികള്‍ ഓര്‍ക്കാതിരിക്കാന്‍
മനസ്സ് അറിയാതെ ശ്രമിക്കാറുണ്ടെങ്കിലും
കൈപിടിച്ചു നടത്താന്‍ കണ്ണുള്ളപ്പോള്‍
പിന്നാലെ ചെന്നല്ലെ മതിയാകൂ.

നഷ്ടസ്വപ്നങ്ങളുടെ മുഖത്തിട്ട തുണി നീക്കി
ചിന്നിച്ചിതറിയ മുഖരൂപമില്ലാത്ത കാഴ്ചതന്‍
പിന്‍ വിളികേള്‍ക്കുമ്പോള്‍ ഹൃദയത്തില്‍
വിധിയെ വധിക്കാന്‍ ശരങ്ങള്‍ തൊടുക്കുന്നു.

സ്വപ്നങ്ങള്‍ വിറ്റതിന്‍ ലാഭം പകുത്താന്‍
ചുറ്റിനും ബന്ധങ്ങളുടെ വാള്‍മുനകള്‍
വെയിലിന്‍ നാളങ്ങളാല്‍ ഉരുകിയൊലിക്കുന്ന
വിയര്‍പ്പിന്‍ നാറ്റം അപ്പോഴുമവര്‍ക്കരാചകത്വം.

ഇന്നിന്റെ സ്വപ്നങ്ങള്‍ അവ്യെക്തമായ കാഴ്ചകള്‍
വിലപേശലുമില്ല ലാഭക്കൊതിയരുമില്ല.
ഇന്നെന്റെ കൂട്ടിനു മുനയൊടിഞ്ഞ പെന്‍സിലും
ഒരു തുണ്ട് പേപ്പറും നിറം മങ്ങിയ കാഴ്ചകളും.



ഇഷ്ടം

ഒരു നാളും പറയാതെ
ഹൃദയത്തില്‍ കുറിച്ചുള്ള
പ്രണയത്തിന്‍ ഭാഷയാണിതു.
കണ്ണുനീരായ്,കേള്‍ക്കാനായ്
പലവട്ടം അണഞ്ഞിട്ടും
പറയാതെന്‍ പ്രണയം
ഒരുപിടി ചാരമായ്.
നിറക്കണ്ണാലെന്നെയന്നു
പിരിഞ്ഞുപോയി നീ.
വേദനയില്‍ ഹൃദയം പൊട്ടി കരഞ്ഞുപോയ്
എന്റെ ഇഷ്ടം മൊഴിഞ്ഞില്ലെങ്കിലും
നിന്റെ മോഹം പറയാതങ്ങുപോയ്
ഇനി നാം കാണുമോ,
കിനാക്കള്‍ പൂക്കുമോ????
ഒരു തിരശീലക്കപ്പുറം നീ
പിടയുന്നയീ വാക്കുകള്‍
കണ്ടു നിന്‍ കണ്‍തടങ്ങള്‍
നിറയുന്നുണ്ടെന്നറിയാമെനിക്ക്
എങ്കിലും പറയാതിരിക്കാന്‍ വയ്യെനിക്ക്
ഒരിക്കെലെങ്കിലും പറയുമോ
ഇഷ്ടമായിരുന്നെന്ന്.....

പ്രണയം

എന്റെ ജീവന്റെ തുടിപ്പില്‍
ഗാഢമായൊരു സത്യമുണ്ട്
അതാണെന്റെ ഹൃദയത്തിലെ
നിന്നോടുള്ള പ്രണയം

എനിക്കുനീ നഷ്ടമായപ്പോള്‍
എന്റെ ഹൃദയം മുറിഞ്ഞിരുന്നു
വേദനിച്ചപ്പോള്‍ എന്റെ
കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നു

പ്രണയം മരിച്ച എന്റെ ഹൃദയം
മരുഭൂമിയിലെ മണല്‍ തരികളായ്
ഓരോ കാറ്റിനും ഗതിമാറുന്നു
ഞാനൊരു ജഡമാകും വരെ.