Ind disable
Powered by Blogger.

Sunday, April 21, 2013

യാത്രാമൊഴി.

രാത്രി കൂടെ കിടന്നവളെ നിദ്രയുടെ
കയത്തിലേക്കൊന്നു ആഞ്ഞു തള്ളി.
വീഴ്ചയുടെ ആഴം ഞരക്കവും മൂളലുമായി
കര്‍ണ്ണത്തില്‍ പതിക്കും വരെ കാത്തിരുന്നു.

ഹൃദയമിടിപ്പും ശ്വാസവും കയ്യില്‍ മുറുകെപ്പിടിച്ചു
പാത്തുംപതുങ്ങിയും പാദങ്ങള്‍ ചലിച്ചു
ഇരുളിന്റെ വാതില്‍പ്പാളി മെല്ലെ തുറന്നു
നെഞ്ചിലെ നെരിപ്പോടൊന്നു ഊതി ജ്വലിപ്പിച്ചു
കണ്ണിന്റെ കാഴ്ചകള്‍ക്ക് വഴികാട്ടിയായി.

ഹൃദയത്തില്‍ ഇടിയുംമിന്നലും പെരുമ്പറ കൊട്ടി
താളം തെറ്റിയ പേമാരിയുടെ വരവറിയിച്ചു
എങ്കിലും പകച്ചില്ല മുന്‍പോട്ടാഞ്ഞ പാദം
ഇന്നലെയുടെ ഓര്‍മ്മകള്‍ കഴുകിമിനുക്കി
കാലം അറുത്തെടുത്ത സ്വപ്നച്ചിറകു തേടി
ഈ നിമിഷംവരെ കുടിയിരുന്ന സ്വതം മറന്നു
പടിയിറങ്ങി യാത്രാമൊഴികളില്ലാതെ!!!!!!!!!!.





0 അഭിപ്രായങ്ങള്‍: